Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

അരങ്ങിന്റെ നെറുകയില്‍ മേമുണ്ട; അപ്പീലുമായെത്തി നാടിന്റെ നാടകമായി ‘ശ്വാസം’

January 8, 2025
in കേരളം, വിദ്യാഭ്യാസം, സാംസ്‌കാരികം
A A
അരങ്ങിന്റെ നെറുകയില്‍ മേമുണ്ട; അപ്പീലുമായെത്തി നാടിന്റെ നാടകമായി ‘ശ്വാസം’
Share on FacebookShare on Twitter

വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ മേമുണ്ട ഹയര്‍സെക്കന്ററിസ്‌കൂള്‍ അവതരിപ്പിച്ച ‘ശ്വാസം’ നാടകത്തിന് ഒന്നാം സ്ഥാനം. അപ്പീലിന്റെ ബലത്തിലെത്തിയാണ് ‘ശ്വാസം’ മറ്റു നാടകങ്ങളെ പിന്തള്ളിയത്. കാണികള്‍ ശ്വാസമടക്കി പിടിച്ച്തന്നെ നാടകം ആസ്വദിച്ചു. മികച്ച നടനുള്ള പ്രത്യേക ജൂറി അവാര്‍ഡ് ശ്വാസത്തിലെ ഫിദല്‍ ഗൗതമും യാഷിന്‍ റാമും നേടിയത് നാടകത്തിന്റെ തിളക്കം കൂട്ടി. ജിനോജോസഫിന്റെ രചനയും സംവിധാനവും മികച്ചതായി.

‘ശ്വാസം’ പറയുന്നത്
നന്മകളാല്‍ സമൃദ്ധമാണ് നാട്ടിന്‍പുറം എന്നത് കവിഭാവന മാത്രമാണ്. മനുഷ്യസ്വഭാവത്തിലെ എല്ലാ നീച വാസനകളും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ തന്നെയാണ്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരാണ്‍ കുട്ടിയ്ക്കും പെണ്‍കുട്ടിക്കും ഇടയിലെ ഹൃദയഹാരിയായ ചങ്ങാത്തത്തെ കപട സദാചാരബോധത്തിന്റെ കണ്ണു ദീനം പിടിച്ച കുറെ മനുഷ്യര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതും അത് ആത്യന്തികമായ ദുരന്തത്തിലേക്ക് നയിക്കുന്നതുമാണ് ‘ശ്വാസം’ എന്ന നാടകത്തിന്റെ പ്രമേയം.
ഈ പ്രമേയത്തെ പത്മരാജനും ഭരതനും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ പിറന്ന മലയാളത്തിലെ ക്ലാസിക് സിനിമയായ ‘തകര’ യുമായി ചേര്‍ത്ത് വച്ച് ആവിഷ്‌കരിച്ച സമ്മോഹനമായ രംഗാവതരണമാണ് ശ്വാസം എന്ന നാടകം.
തകരയിലെ ചെല്ലപ്പനാശാരി ഈ നാടകത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ചെല്ലപ്പനാശാരിയ്ക്ക് മരണമില്ല . ചിരഞ്ജീവിയാണയാള്‍ ‘ എന്ന് ഈ നാടകം വിളിച്ചു പറയുന്നുണ്ട്. ചെല്ലപ്പനാശാരിമാര്‍ ഏത് ഗ്രാമത്തിലും നഗരത്തിലുമുണ്ട്.
സമൂഹത്തിന്റെ സദാചാര പോലീസിങ്ങിന്റെ മരണമില്ലാത്ത ജീവമാതൃകയായി ചെല്ലപ്പനാശാരി വിരാട് രൂപം പോലെ ഈ നാടകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കുഞ്ഞുങ്ങള്‍ക്കിടയിലെ സ്‌നേഹ സൗഹൃദങ്ങളെ തിരിച്ചറിയാതെ സദാചാര പോലീസിങ്ങിന് ഇരയായി ജീവിതം ഹോമിക്കപ്പെടുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈ വര്‍ത്തമാന കാലത്തും നിരന്തരമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്.
സിനിമയും നാടകവും തമ്മില്‍ ഏറ്റവും ഹൃദയഹാരിയായ മേളനം സാധ്യമാക്കിയെന്നതാണ് ഈ നാടകത്തിന്റെ ഏറ്റവും വലിയ സവിശേഷത.
കുട്ടികളുടെ നാടകം അവരുടെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിരിഞ്ഞു വരേണ്ടതാണ്.
ജിനോ ജോസഫിന്റെ രചനയിലും സംവിധാനത്തിലും പിറന്ന ഈ നാടകം ഈ സവിശേഷതകളെല്ലാം ഒത്തിണങ്ങിയ രംഗാവിഷ്‌കാരമാണ്. നാടകത്തില്‍ ദേവാഞ്ജന എസ് മനോജ്, ഫിദല്‍ ഗൗതം, യാഷിന്‍ റാം, അലന്‍ ഗോവിന്ദ്, സിയാര, ഇഷാന്‍, നീഹാര്‍ ഗൗതം, നവതേജ്, ഗുരു പ്രണവ്, നിയ നിഷ് വ എന്നിവര്‍ വേഷമിട്ടു.

RECOMMENDED NEWS

പരിസ്ഥിതി ദിനത്തില്‍ ശലഭോദ്യാനം നിര്‍മിച്ച് ഒയിസ്‌ക

പരിസ്ഥിതി ദിനത്തില്‍ ശലഭോദ്യാനം നിര്‍മിച്ച് ഒയിസ്‌ക

2 days ago

തിരുമന കുരുന്നം കണ്ടിയില്‍ ജാനകി അന്തരിച്ചു

5 months ago
മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യക്കടത്ത്; യുവാവ് പിടിയില്‍

മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ മദ്യക്കടത്ത്; യുവാവ് പിടിയില്‍

5 months ago

ഒറ്റപ്പെട്ട മഴ തുടരും; കള്ളക്കടല്‍ മുന്നറിയിപ്പ്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal