ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡില്‍ ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലത്ത് വിവിധ ഇനം കൃഷികള്‍
ഒരുക്കാന്‍ പദ്ധതി തയ്യാറാക്കി വരികയാണ് മംഗലാട്ടെ കര്‍ഷകര്‍. വാഴയും മരച്ചീനിയും ചേമ്പും ചേനയും ഇഞ്ചിയും മഞ്ഞളും ഉള്‍പ്പെടെ വിവിധ ഇനങ്ങൾ ഉണ്ടാക്കി പ്രാവീണ്യം നേടിയ കര്‍ഷകര്‍ നാടിന് അഭിമാനമായി മാറുകയാണ്. പുതുതായി കൂണ്‍ കൃഷി കൂടി ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. കാര്‍ഷിക ഉത്പന്നത്തിന് വിപണി കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് നൂതന വിപണന മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്ന വിത്തുകള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള ശ്രമം നടത്തുന്നതാണ്. കാര്‍ഷിക വൃത്തിയിലൂടെ ഒട്ടേറെപ്പേര്‍
സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്നുണ്ടെന്ന് മെമ്പര്‍ പറഞ്ഞു. യൂസഫ് കുറ്റിക്കാട്ടില്‍, ശങ്കരന്‍ പൊതുവാണ്ടി, കരുണാകരന്‍ കല്ലുള്ള പറമ്പത്ത്, കോയിരി കുഞ്ഞമ്മത് ഹാജി, ബാലന്‍ ശ്രീലകം, ടി.കെ കുമാരന്‍, അബ്ദുള്ള പറമ്പത്ത്, മാലതി ഒന്തമ്മല്‍, നാരായണി എം.ടി, അബ്ദുള്ള എം.പി, അരുണ്‍.ഒ, രഷില എള്ളോടി, ജമീല വി.കെ, നിഷ എന്‍.വി, ഷീജ കെ.പി, ഷൈനി കെ.കെ, സുജിത എം.കെ, പ്രജിത.പി തുടങ്ങിയവര്‍ സംബന്ധിച്ചു.

പഞ്ചായത്ത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്ന വിത്തുകള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള ശ്രമം നടത്തുന്നതാണ്. കാര്‍ഷിക വൃത്തിയിലൂടെ ഒട്ടേറെപ്പേര്‍

