തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂട്ട വിരമിക്കലിന്റെ ദിനം. സംസ്ഥാന സർക്കാർ സർവീസിലും വിവിധ പൊതുമേഖ
ലാ സ്ഥാപനങ്ങളിലുമായി ഏതാണ്ട് 12,000 ജീവനക്കാർ ഇന്നു വിരമിക്കുമെന്നാണു കണക്കാക്കുന്നത്.
അധ്യാപകരടക്കം സർക്കാർ സർവീസിൽ നിന്നു മാത്രം 9500 ജീവനക്കാർ വിരമിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബി, കെഎസ്ആർടിസി എന്നിവയിൽ നിന്നടക്കം നിരവധി പേർ പടിയിറങ്ങുന്നുണ്ട്. പോലീസ് വകുപ്പിൽ നിന്ന് 17 എസ്പിമാർ അടക്കം നൂറുകണക്കിനു ജീവനക്കാരാണ് വിരമിക്കുന്നത്. സർവീസിൽ നിന്നു കൂട്ടമായി പടിയിറങ്ങുന്നവർക്ക് വി
രമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ 4,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.
വിരമിക്കൽ ആനുകൂല്യങ്ങൾ അടക്കം നൽകുന്നതിനായി 3,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ആനുകൂല്യങ്ങൾ നൽകാൻ പണം കണ്ടെത്തുന്നതിനായി കൂടുതൽ തുക കടമെടുക്കേണ്ടിവരും. ഇതോടെ ഈ സാന്പത്തികവർഷം കടമെടുക്കുന്ന തുക 9,000 കോടി രൂപയായി ഉയരും.

അധ്യാപകരടക്കം സർക്കാർ സർവീസിൽ നിന്നു മാത്രം 9500 ജീവനക്കാർ വിരമിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബി, കെഎസ്ആർടിസി എന്നിവയിൽ നിന്നടക്കം നിരവധി പേർ പടിയിറങ്ങുന്നുണ്ട്. പോലീസ് വകുപ്പിൽ നിന്ന് 17 എസ്പിമാർ അടക്കം നൂറുകണക്കിനു ജീവനക്കാരാണ് വിരമിക്കുന്നത്. സർവീസിൽ നിന്നു കൂട്ടമായി പടിയിറങ്ങുന്നവർക്ക് വി

വിരമിക്കൽ ആനുകൂല്യങ്ങൾ അടക്കം നൽകുന്നതിനായി 3,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ആനുകൂല്യങ്ങൾ നൽകാൻ പണം കണ്ടെത്തുന്നതിനായി കൂടുതൽ തുക കടമെടുക്കേണ്ടിവരും. ഇതോടെ ഈ സാന്പത്തികവർഷം കടമെടുക്കുന്ന തുക 9,000 കോടി രൂപയായി ഉയരും.