തിരുവനന്തപുരം: നിലമ്പുർ മുൻ എംഎൽഎ പി.വി.അന്‍വറിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.
വി.ഗോവിന്ദൻ. രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാകുകയെന്ന് അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു.
എല്‍ഡിഎഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരില്‍നിന്ന് വിജയിച്ച അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ലെന്ന് രണ്ടുതവണ നിയമസഭയിലെത്തിച്ച എല്‍ഡിഎഫിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നു അന്‍വര്‍. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത കൂട്ടുനില്‍ക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി തോറ്റത്. വി.വി. പ്രകാ
ശന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണ്.
മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ കാഹളം നിലമ്പുരില്‍ നിന്ന് ഉയരും. കേരളത്തിന് സുപരിചിതമല്ലാത്ത ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയാറായി. ഈ രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പുരിലുണ്ടാകുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമ്മീഷന് കാലതാമസം വരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ഉള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതെന്നും എം.വി. ഗോവിന്ദന് ലേഖനത്തില്‍ പറയുന്നു.

എല്‍ഡിഎഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരില്‍നിന്ന് വിജയിച്ച അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ലെന്ന് രണ്ടുതവണ നിയമസഭയിലെത്തിച്ച എല്‍ഡിഎഫിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നു അന്‍വര്‍. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത കൂട്ടുനില്‍ക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി തോറ്റത്. വി.വി. പ്രകാ

മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ കാഹളം നിലമ്പുരില്‍ നിന്ന് ഉയരും. കേരളത്തിന് സുപരിചിതമല്ലാത്ത ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയാറായി. ഈ രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പുരിലുണ്ടാകുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമ്മീഷന് കാലതാമസം വരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ഉള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതെന്നും എം.വി. ഗോവിന്ദന് ലേഖനത്തില്‍ പറയുന്നു.