വയനാട്: മാനന്തവാടി അപ്പപ്പാറയിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ പ്രവീണയുടെ ഒമ്പതുവയസുകാരിയായ മകളെ
കണ്ടെത്തി. കൊലപാതകം നടന്ന വീട്ടില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെ വനമേഖലയോട് ചേർന്ന ഒഴിഞ്ഞ വീട്ടില്‍ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെത്തു. കൊലപാതകത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രവീണയുടെ മറ്റൊരു മകൾ മാനന്തവാടിയിലെ മെഡിക്കൽ കോളജ്
ആശുപത്രിയില്‍ചികിത്സയിലാണ്. ഈ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെത്തു. കൊലപാതകത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രവീണയുടെ മറ്റൊരു മകൾ മാനന്തവാടിയിലെ മെഡിക്കൽ കോളജ്

ഇന്നലെ രാത്രി 7.30നാണ് പ്രവീണയെ ദിലീഷ് ആക്രമിക്കുന്നത്. പ്രവീണയ്ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ മൂത്തമകൾക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കൊലപാതകവും ആക്രമണവും നടക്കുന്ന സമയത്ത് ഒമ്പതുവയസുള്ള കുട്ടി ഭയപ്പെട്ട് സമീപത്ത് എവിടേക്കെങ്കിലും മാറിയിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതിയിരുന്നത്.