ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ.സുധാകരനെ മാറ്റി കെപിസിസിയുടെ പുതിയ പ്രസിഡന്റായി സണ്ണി
ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി. മുതിർന്ന നേതാവും പേരാവൂർ എംഎൽഎയുമാണ് ജോസഫ്.
2011മുതല്‍ പേരാവൂരിൽ നിന്നുള്ള എംഎൽഎ ആണ് സണ്ണി ജോസഫ്. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കി. പി.സി. വിഷ്ണുനാഥ് എംഎല്‍എ, എ.പി അനിൽകുമാർ എംഎല്‍എ, ഷാഫി പറമ്പിൽ എംപി എന്നിവരെ വർക്കിംഗ് പ്രസിഡൻ്റുമാരായി നിയമിച്ചു. കെപിസിസി അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരിൽ മുന്നിലായിരുന്ന ആന്റോ ആന്റണി എംപിയെ തഴഞ്ഞാണ് സണ്ണി
ജോസഫിനെ പ്രഖ്യാപിച്ചത്എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇതുസംബന്ധിച്ച് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

2011മുതല്‍ പേരാവൂരിൽ നിന്നുള്ള എംഎൽഎ ആണ് സണ്ണി ജോസഫ്. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കി. പി.സി. വിഷ്ണുനാഥ് എംഎല്‍എ, എ.പി അനിൽകുമാർ എംഎല്‍എ, ഷാഫി പറമ്പിൽ എംപി എന്നിവരെ വർക്കിംഗ് പ്രസിഡൻ്റുമാരായി നിയമിച്ചു. കെപിസിസി അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരിൽ മുന്നിലായിരുന്ന ആന്റോ ആന്റണി എംപിയെ തഴഞ്ഞാണ് സണ്ണി

നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെയും പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.