Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക്; സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ പ്രതികരിച്ച് പ്രധാനമന്ത്രി

May 6, 2025
in ദേശീയം
A A
ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക്; സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ  പ്രതികരിച്ച് പ്രധാനമന്ത്രി
Share on FacebookShare on Twitter

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിനിടെ ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്ന് മോദി പറഞ്ഞു. ഒരു ഹിന്ദി ചാനല്‍ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കില്‍ ഇന്ത്യ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ ചെനാബ് നദിയിലെ സലാല്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഇന്ത്യ ഇന്ന് താഴ്ത്തി. ബഗ്‌ളിഹാര്‍ ഡാമില്‍ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കൂടുതല്‍ നടപടികള്‍. കൂടുതല്‍ ഡാമുകളില്‍ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാന്‍ അന്‍പതിലധികം വിദഗ്ധരെയും കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിര്‍മ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കില്‍ കൂടുതല്‍ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണില്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തില്‍ ഉണ്ടാകും.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത ഉയരവ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രില്‍ ദേശവ്യാപകമായി നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൈകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്‌ളാക്ക് ഔട്ട് ഡ്രില്‍ തുടങ്ങി പത്തു നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കിയത്. കാര്‍ഗില്‍ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിര്‍ദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിര്‍ദ്ദേശം.

RECOMMENDED NEWS

കോട്ടപ്പള്ളി കനാലില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

കോട്ടപ്പള്ളി കനാലില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

3 months ago
കോട്ടപ്പള്ളിയില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മര്‍ദനമേറ്റു

കോട്ടപ്പള്ളിയില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മര്‍ദനമേറ്റു

1 month ago
കടമേരി ചാലില്‍ താഴക്കുനി നാരായണി അന്തരിച്ചു

കടമേരി ചാലില്‍ താഴക്കുനി നാരായണി അന്തരിച്ചു

3 months ago
കുറിഞ്ഞാലിയോട്ടെ ബ്ലോക്ക് റൂറല്‍ സൊസൈറ്റിക്ക് പുതിയ കെട്ടിടമായി: മന്ത്രി ഉദ്ഘാടനം ചെയ്തു

കുറിഞ്ഞാലിയോട്ടെ ബ്ലോക്ക് റൂറല്‍ സൊസൈറ്റിക്ക് പുതിയ കെട്ടിടമായി: മന്ത്രി ഉദ്ഘാടനം ചെയ്തു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal