
മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. ആശുപത്രിയിലെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും അടക്കം പങ്കെടുക്കുന്ന യോഗം ചേര്‍ന്നതിന് ശേഷം കൂടൂതൽ കാര്യങ്ങൾ അറിയിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.
വിശദമായ അന്വേഷണമാണ് നടക്കുക. ഡിഎംഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രോഗികളെയെല്ലാം സ്ഥലത്ത് നിന്ന് മാറ്റാന്‍ സാധിച്ചിട്ടുണ്ട്. രോഗികളുടെ ചികിത്സാ ചിലവ് വഹിക്കുന്ന കാര്യത്തില്‍ യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന പുതിയ ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങള്‍ കാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മരണം സംഭവിച്ചത് പുക ശ്വസിച്ചുള്ള ശ്വാസതടസ്സം മൂലം എന്നാണ് ആരോപണം. മെഡിക്കല്‍ കോളജ് അധികൃതര്‍ ഇത് നിഷേധിച്ചെങ്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.