Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് വികസനത്തിന് തുരങ്കം വെക്കുന്നവരെ തിരിച്ചറിയണം: ഇരകളുടെ കര്‍മസമിതി

April 27, 2025
in പ്രാദേശികം
A A
കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് വികസനത്തിന് തുരങ്കം വെക്കുന്നവരെ തിരിച്ചറിയണം: ഇരകളുടെ കര്‍മസമിതി
Share on FacebookShare on Twitter

വടകര: കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് വികസനത്തിന് തുരങ്കം വെക്കുന്നവരെ തിരിച്ചറിയണമെന്ന് ഇരകളുടെ കര്‍മസമിതി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. 10 മീറ്റര്‍ വീതിയില്‍ വികസനം നിശ്ചയിച്ചതിന്റെ തുടര്‍ച്ചയായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇതിനെ ചോദ്യം ചെയ്ത് ചിലര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
വാഹന സാന്ദ്രത കൂടിയ പ്രധാന റോഡിനുപോലും 10 മീറ്റര്‍ വീതിയാണെന്നിരിക്കെ വാഹനങ്ങള്‍ താരതമ്യേന കുറഞ്ഞ കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് 12 മീറ്ററില്‍ നിര്‍മിക്കുന്നതിനെ പദ്ധതിയുടെ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പദ്ധതിയുടെ തുടക്കത്തില്‍ ചിലര്‍ ഇടപെട്ട് കിഫ്ബി 12 മീറ്ററില്‍ കുറഞ്ഞ റോഡ് നിര്‍മാണം ഏറ്റെടുക്കുകയില്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. പദ്ധതി കിഫ്ബി ഏറ്റെടുക്കുന്നതിനുവേണ്ടി എന്ന ന്യായം പറഞ്ഞാണ് 12 മീറ്റര്‍ റോഡ് എന്ന യുക്തിരഹിതമായ തീരുമാനത്തിലേക്ക് സര്‍വ്വകക്ഷികള്‍ എത്തിയത്. ഇത്തരം ഇടപെടലുകളാണ് മണിയൂര്‍ നിവാസികളുടെ റോഡ് വികസനം എന്ന സ്വപ്നം ഇല്ലാതാക്കിയതെന്ന് ഇരകളുടെ കര്‍മസമിതി ചൂണ്ടിക്കാട്ടി.
10 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് മാത്രമേ കിഫ്ബി അനുവദിച്ചിട്ടുള്ളൂ. ഇതു പ്രകാരം അതിര്‍ത്തികല്ലുകള്‍ സ്ഥാപിക്കുകയും സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിനുള്ള പ്രതിഫലം വിതരണം ചെയ്യലും റോഡ് നിര്‍മാണം ആരംഭിക്കുകയുമാണ് ഇനി വേണ്ടത്. എന്നാല്‍ നേരത്തെയുള്ള അതിര്‍ത്തികല്ലുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ചിലര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആറ് വര്‍ഷത്തോളം വ്യവഹാരത്തില്‍ കുടുങ്ങിയിരുന്ന പദ്ധതിയെ നിയമക്കുരുക്കില്‍പെടുത്തി തടസ്സപ്പെടുത്തി ഇല്ലാതാക്കാനോ വീണ്ടും വൈകിപ്പിക്കാനോ ആണ് ശ്രമം നടക്കുന്നതെന്ന് ഇരകളുടെ കര്‍മസമിതി കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തില്‍ ഫണ്ടിങില്‍ നിന്നു കിഫ്ബി പിന്മാറി പദ്ധതിയില്ലാതായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിക്ഷിപ്ത താല്പര്യക്കാര്‍ക്കു മാത്രമായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ യാഥാര്‍ഥ്യബോധത്തോടെയാണ് ഇരകള്‍ ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. ആവശ്യത്തിനനുസരിച്ചുള്ള ഭൂമി വിട്ടുനല്‍കാന്‍ ഇരകള്‍ തയ്യാറായിട്ടുണ്ട്. അംഗീകരിക്കപ്പെട്ട ഡിപിആറിന് വിരുദ്ധമായി ചില നിക്ഷിപ്തതാല്പര്യക്കാരുടെ പിടിവാശിക്ക് വേണ്ടി ഇരകളെ അനാവശ്യമായി ഉപദ്രവിക്കുന്നതരത്തില്‍, പുതിയ അതിര്‍ത്തികല്ലുകള്‍ സ്ഥാപിച്ചുകളയാമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്ന് ഇരകളുടെ കര്‍മസമിതി വ്യക്തമാക്കി.

RECOMMENDED NEWS

പുതുപ്പണം ചൈത്രം വണ്ണാറത്ത് ഇ.എം.സുധ അന്തരിച്ചു

പുതുപ്പണം ചൈത്രം വണ്ണാറത്ത് ഇ.എം.സുധ അന്തരിച്ചു

4 weeks ago
മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്‌

മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്‌

2 months ago
ജൂണിയർ അഭിഭാഷകയെ മർദിച്ച കേസ്; അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് റിമാൻഡിൽ

ജൂണിയർ അഭിഭാഷകയെ മർദിച്ച കേസ്; അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് റിമാൻഡിൽ

3 weeks ago
അറ്റകുറ്റപണി: പെരിങ്ങത്തൂര്‍ പാലം  ഒരു മാസത്തേക്ക് അടച്ചു

അറ്റകുറ്റപണി: പെരിങ്ങത്തൂര്‍ പാലം ഒരു മാസത്തേക്ക് അടച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal