
മനുഷ്യരുടെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ഇന്ന്. സഹനത്തിന്റെ യാത്രയ്ക്കൊടുവിലായിരുന്നു ആ മരണം. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താ മല വരെ കുരിശും വഹിച്ചുള്ള യാത്ര. ചാട്ടവാറടികള്‍, പരിഹാസങ്ങള്‍. കുരിശുമരണത്തിലൂടെ യേശു മനുഷ്യരാശിയെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചു. ക്രൈസ്തവര്‍ ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ഈ ദിനം പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കുന്നു.
ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാര്‍ഥനകളും നടക്കും. യേശുവിന്റ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പ്രധാനമാണ്.
പ്രധാന ടൗണുകളിൽ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴി ക്രമീകരിച്ചിട്ടുണ്ട്. നേർച്ചക്കഞ്ഞി വിതരണത്തോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിക്കുന്നത്.