Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കാവല്‍ക്കാര്‍ തന്നെ കൈയേറ്റക്കാരാവുന്ന സ്ഥിതിയെന്ന് സാദിഖലി തങ്ങള്‍; വഖഫ് നിയമഭേദഗതിക്കെതിരെ കോഴിക്കോട് കൂറ്റന്‍ റാലി

April 16, 2025
in കേരളം
A A
കാവല്‍ക്കാര്‍ തന്നെ കൈയേറ്റക്കാരാവുന്ന സ്ഥിതിയെന്ന് സാദിഖലി തങ്ങള്‍; വഖഫ് നിയമഭേദഗതിക്കെതിരെ കോഴിക്കോട് കൂറ്റന്‍ റാലി
Share on FacebookShare on Twitter

കോഴിക്കോട്: കാവല്‍ക്കാരന്‍ തന്നെ കൈയേറുന്ന സ്ഥിതിവിശേഷമാണ് വഖഫ് നിയമഭേദഗതിയിലൂടെ രാജ്യത്തുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ വഖഫ് നിയമ ഭേദഗതിയിലൂടെ അത് ഇല്ലാതായിരിക്കുകയാണ്. പൗരന്റെ വിശ്വാസത്തെ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. കാവല്‍ക്കാര്‍ ആകേണ്ട ഭരണകൂടം ഇവിടെ കൈയേറ്റക്കാരാവുകയാണ്. വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് ഭേദഗതി നിയമം വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടി. ഇത്രയധികം എതിര്‍പ്പുണ്ടായ മറ്റ് ബില്ലുകളില്ല. നിയമ നിര്‍മാണ സഭയെ അധഃപതിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനെതിരായ പരീക്ഷണ നിയമമാണ് മൂന്നാം മോദി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി.
രാജ്യത്തിന്റെ ഭരണഘടനയെ ചെറുതാക്കുന്ന നിയമമാണിത്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ല. നമ്മുടെ പാരമ്പര്യത്തിന് എതിരാണിത്. ബഹുസ്വരതയുടെ കാവല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി ആയുധമാക്കുകയാണ്. ഫാസിസം അവര്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ശത്രുകളായി കാണുകയാണ്. ഇപ്പോള്‍ അവര്‍ മുസ്ലിംകള്‍ക്ക് എതിരെയാണ്. ഇനിയും അവര്‍ ഇഷ്ടമില്ലാത്ത മറ്റുള്ളവര്‍ക്കെതിരെ തിരിയും എന്നത് എല്ലാവരും തിരിച്ചറിയണം. ഇതിനെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണം. ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധം തുടരും. സുപ്രിംകോടതിയില്‍ നിന്നും തികച്ചും നീതി നമുക്ക് പ്രതീക്ഷിക്കാം. പോരാട്ടം തുടരുന്നതിനുള്ള ആവേശവും പണയും നല്‍കുന്നതാണ് ഈ റാലിയെന്നും തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തിയത്. വൈകീട്ട് മൂന്നരയോടെ ബീച്ചും പരിസരവും ജനനിബിഢമായി. കടപ്പുറം ഉള്‍ക്കൊള്ളാകാത്ത വിധം ജനസഞ്ചയം നീണ്ടു. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ റാലിക്കെത്തിയത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടി.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രി കൃഷ്ണ ഭൈര ഗൗഡ മുഖ്യപ്രഭാഷണം നടത്തി. തെലങ്കാന മന്ത്രി അനസൂയ സീതക്ക മുഖ്യാതിഥിയായി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, പി.വി.അബ്ദുല്‍വഹാബ് എം.പി, ഡോ. എം.പി അബ്ദുസമദ് സമദാനി എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, പി.എം.എ സലാം, കെ.പി.എ മജീദ് എംഎല്‍എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, കെ.എം.ഷാജി, പി.കെ.ഫിറോസ്, പി.കെ.നവാസ്, പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ എല്‍ഡിഎഫ് അംഗങ്ങള്‍ ഉപരോധിക്കുന്നു

അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ എല്‍ഡിഎഫ് അംഗങ്ങള്‍ ഉപരോധിക്കുന്നു

3 months ago

അനധികൃത ഓട്ടോസര്‍വീസ്: വിഎം പെര്‍മിറ്റ് വെരിഫിക്കേഷന്‍ നടത്തണമെന്ന് സിഐടിയു

5 months ago

ബിഷപ്പ് ഹൗസ് സംഘർഷത്തിൽ 3 കേസുകൾ കൂടി, 21 വൈദികർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

5 months ago
പുറമേരി സ്‌കൂളിനു പുതിയ ഭരണസമിതി

പുറമേരി സ്‌കൂളിനു പുതിയ ഭരണസമിതി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal