കൊയിലാണ്ടി: ഒരാഴ്ച നീണ്ട കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം.
അര്‍ധരാത്രിയോടെയാണ് ചടങ്ങുകള്‍ക്ക് പര്യവസാനമായത്. നാടിനും നാട്ടുകാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ പുറത്തെഴുന്നള്ളി.
വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശവരവുകളും ക്ഷേത്രത്തെ ഭക്തിയുടെ ലഹരിയില്‍ ആറാടിച്ചു. അവസാന ദിവസമായതിനാല്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പൂജകള്‍ക്ക് ശേഷമായിരുന്നു പ്രധാന നാന്ദകം എഴുന്നള്ളിപ്പ്. സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് നാന്ദകം പുറത്തെഴുന്നള്ളിയത് കാണാന്‍ ഭക്തജന സഹസ്രമെത്തി. പ്രഗല്‍ഭനായ മട്ടന്നൂര്‍ ശ്രീരാജ്
മാരാരുടെ നേതൃത്വത്തിലുള്ള വാദ്യ മേളക്കാരുടെ പാണ്ടിമേളം അകമ്പടിയായി. ഈ മേളപ്രപഞ്ചം ഭക്തിയുടെ അനുഭൂതി കൂട്ടി.
ക്ഷേത്രത്തിന്റെ കിഴക്കെ നടവഴി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങിയ പുറത്തെഴുന്നള്ളിപ്പ് തിരിച്ച് പാലച്ചുവട്ടിലെത്തി. രാത്രി 11.15 നുള്ളില്‍ വാളകം കൂടി. പിന്നാലെ കരിമരുന്ന് പ്രയോഗവും ഉണ്ടായി. ഇതോടെയാണ് നാടിന്റെ ഉത്സവമായ കാളിയാട്ടത്തിന് സമാപനമായത്. ഉത്സവം പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളായിരുന്നു പോലീസ് ഒരുക്കിയത്. ഗതാഗതക്രമീകരണങ്ങളും ഏര്‍പെടുത്തിയിരുന്നു. എല്ലാറ്റിനും ശുഭപര്യവസാനം.
-സുധീര്‍ കൊരയങ്ങാട്

വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശവരവുകളും ക്ഷേത്രത്തെ ഭക്തിയുടെ ലഹരിയില്‍ ആറാടിച്ചു. അവസാന ദിവസമായതിനാല്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പൂജകള്‍ക്ക് ശേഷമായിരുന്നു പ്രധാന നാന്ദകം എഴുന്നള്ളിപ്പ്. സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് നാന്ദകം പുറത്തെഴുന്നള്ളിയത് കാണാന്‍ ഭക്തജന സഹസ്രമെത്തി. പ്രഗല്‍ഭനായ മട്ടന്നൂര്‍ ശ്രീരാജ്

ക്ഷേത്രത്തിന്റെ കിഴക്കെ നടവഴി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങിയ പുറത്തെഴുന്നള്ളിപ്പ് തിരിച്ച് പാലച്ചുവട്ടിലെത്തി. രാത്രി 11.15 നുള്ളില്‍ വാളകം കൂടി. പിന്നാലെ കരിമരുന്ന് പ്രയോഗവും ഉണ്ടായി. ഇതോടെയാണ് നാടിന്റെ ഉത്സവമായ കാളിയാട്ടത്തിന് സമാപനമായത്. ഉത്സവം പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളായിരുന്നു പോലീസ് ഒരുക്കിയത്. ഗതാഗതക്രമീകരണങ്ങളും ഏര്‍പെടുത്തിയിരുന്നു. എല്ലാറ്റിനും ശുഭപര്യവസാനം.
-സുധീര്‍ കൊരയങ്ങാട്