തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ അമ്മ മൊഴി നൽകി. അഫാൻ ആദ്യം കഴുത്ത് ഞെരി
ച്ച് ചുമരിൽ തലയടിപ്പിച്ചെന്നും പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്നും ഷെമി പോലീസിന് മൊഴി നൽകി.
കട്ടിലില്‍ നിന്ന് വീണതെന്നായിരുന്നു ഷെമി ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.
കുടുംബത്തിന് 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഇത് ഭർത്താവിന് അറിയില്ലെന്നും ഷെമിയുടെ മൊഴിയിൽ പറയുന്നു. സംഭവ ദിവസം 50,000 രൂപ കടം തിരികെ നൽകണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടിൽ ഉൾപ്പെടെ മകനുമായി പോയി. അധിക്ഷേപ
ങ്ങൾ കേട്ടത് മകന് സഹിച്ചില്ല.
ഇതിന് ശേഷമാണ് അഫാൻ ആക്രമിച്ചത്. മക്കളുമൊത്ത് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. യൂ ട്യൂബിൽ ഇളയമകനെ കൊണ്ട് പലതും സെർച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നൽകി. കിളിമാനൂർ എസ്എച്ച്ഒക്കാണ് ഷെമി മൊഴി നൽകിയത്.

കട്ടിലില്‍ നിന്ന് വീണതെന്നായിരുന്നു ഷെമി ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.
കുടുംബത്തിന് 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഇത് ഭർത്താവിന് അറിയില്ലെന്നും ഷെമിയുടെ മൊഴിയിൽ പറയുന്നു. സംഭവ ദിവസം 50,000 രൂപ കടം തിരികെ നൽകണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടിൽ ഉൾപ്പെടെ മകനുമായി പോയി. അധിക്ഷേപ

ഇതിന് ശേഷമാണ് അഫാൻ ആക്രമിച്ചത്. മക്കളുമൊത്ത് ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. യൂ ട്യൂബിൽ ഇളയമകനെ കൊണ്ട് പലതും സെർച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നൽകി. കിളിമാനൂർ എസ്എച്ച്ഒക്കാണ് ഷെമി മൊഴി നൽകിയത്.
അഫാൻ ആക്രമിച്ചതിൽ ജീവിച്ചിരിക്കുന്ന ഒരാൾ ഷെമി മാത്രമാണ്. കേസിൽ ഷെമിയുടെ മൊഴി നിർണായകമാണ്. ഇതിലാണ് ഇപ്പോൾ അഫാനെതിരെ ഷെമി മൊഴി നൽകിയിരിക്കുന്നത്. മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികൾ അഫാൻ പോലീസിനോട് വിശദീകരിച്ചു നൽകി.