താമരശേരി: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. താമരശേരി
കക്കാടുണ്ടായ സംഭവത്തിൽ ഈങ്ങാപ്പുഴ സ്വദേശി യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹസീനയെ താമരശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലഹരി ഉപയോഗിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരു
ന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലായിരുന്ന് കഴിഞ്ഞിരുന്നത്.
നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഷിബിലയും കുടുംബവും താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹസീനയെ താമരശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലഹരി ഉപയോഗിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരു

നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഷിബിലയും കുടുംബവും താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് വൈകിട്ട് 6.35ഓടെയായിരുന്നു ആക്രമണം. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം വീട്ടിലെത്തിയ യാസിർ ആദ്യം ഭാര്യ ഷിബിലയെ ആക്രമിച്ചു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.
ആക്രമണശേഷം കടന്നുകളഞ്ഞ യാസിറിനായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. പൂനൂരിന് അടുത്തുള്ള പെട്രോൾ പമ്പിൽ വെച്ച് ഇയാൾ കാറിൽ ഇന്ധനം നിറച്ചശേഷം കടന്നുകളഞ്ഞതായാണ് വിവരം.