തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവാവ് കൊലപ്പെടുത്തിയത് പെണ്‍ സുഹൃത്തും സഹോദരനുമടക്കം ഉറ്റബന്ധുക്കളെ.
കൂട്ടക്കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ ഹാജരായ പ്രതി അഫാന്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം പേരുമലയിലും ആര്‍എല്‍ പുരത്തും പാങ്ങോടുമായി മൂന്നുവീടുകളിലെ അഞ്ചുപേരെയാണ് അഫാന്‍ എന്ന 23കാരന്‍ വെട്ടിക്കൊന്നത്. വെട്ടേറ്റ പ്രതിയുടെ ഉമ്മ ഷമീന ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷം കഴിച്ചെന്ന് പറഞ്ഞ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
സഹോദരന്‍ അഹ്‌സാന്‍, ഉമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍സാന, വാപ്പയുടെ ഉമ്മ സല്‍ബാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുവീടുകളിലായാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള
പിതാവിന്റെ അടുത്ത് വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചുവന്നതാണ് പ്രതി. ഉമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹ്‌സാന്‍. റിട്ടയേര്‍ഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. തിങ്കളാഴ്ച രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പോലീസ് പറയുന്നത്. വിദേശത്തെ സ്‌പെയര്‍പാര്‍ട്‌സ് കട പൊളിഞ്ഞതിനെ തുടര്‍ന്ന് വന്‍ വലിയ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരിലും നിന്നായി വന്‍തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കടബാദ്ധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ്
കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

സഹോദരന്‍ അഹ്‌സാന്‍, ഉമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍സാന, വാപ്പയുടെ ഉമ്മ സല്‍ബാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുവീടുകളിലായാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള

