ദാരുണമായി മരണമടഞ്ഞ സംഭവത്തിൽ മുഖ്യന്ത്രിയുമായി ഇന്ന് വൈകീട്ട് വിശദമായ ചർച്ച നടത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മരിച്ചവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു. ബന്ധുക്കളെ സമാശ്വസിപ്പിച്ചു.
രാവിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ മന്ത്രി ക്ഷേത്രഭാരവാഹികളുമായി ചർച്ച നടത്തി. നഗര സഭാ ചെയർ പേഴ്സൺ സുധകിഴക്കെപ്പാട് മന്ത്രിക്ക് വിശദമായ റിപ്പോർട്ട്നൽകി. സ്ഥലം എംഎൽഎയുടെ നിർദേശങ്ങളും മന്ത്രിക്ക് നൽകി. ആനയിടഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും നാട്ടാന പരിപാലനത്തിൽ നിയമലംഘനം ഉണ്ടെന്ന് കണ്ടാൽ ക്ഷേത്രഭാരവാഹികൾക്കെതിരെയും കർശന നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഉൽസവങ്ങളിൽ ആന നിർബന്ധമാണോ എന്ന് പുനരാലോചിക്കേണ സമയമായെന്നും ഈ പ്രശ്നം ജനശ്രദ്ധയിൽ കൊണ്ടുവരണമെന്നും അദേഹം പറഞ്ഞു. ഇന്നു വൈകീട്ട് ഇത് സംബന്ധിച്ചുളള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സമഗ്രമായ ചർച്ച നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്വേഷണവുമായി സഹകരിക്കും: ട്രസ്റ്റി ബോർഡ് ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷെനിത്ത് പറഞ്ഞു. മരണമടഞ്ഞവർക്ക് ദേവസ്വം ബോർഡിൽ നിന്നു നൽകാൻ കഴിയുന്ന സഹായം ലഭ്യമാക്കാൻ എല്ലാവിധ കാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ പാലിച്ചാണ് ഉൽസവം നടത്തിയതെന്നും അദേഹം പറഞ്ഞു.
-സുധീർ കൊരയങ്ങാട്