പുത്തരിമഹോത്സവം 8, 9, 10,11 തിയ്യതികളിൽ ആ ലോഷിക്കും. ജാതിമത ഭേദമന്യേ ഗ്രാമീണോത്സവമായി കൊണ്ടാടുന്ന ഇവിടം നിരവധി സഞ്ചാരികളെയും പക്ഷി നിരീക്ഷകരെയും പഠിതാക്കളെയും ആകർഷിച്ചു വരുന്ന സ്ഥലമാണ്.
8-ാം തിയ്യതി ശനിയാഴ്ച പ്രതിഷ്ഠാദിനം, മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, സുദർശനഹോമം, നവകലശാഭിഷേകം, അഖണ്ടനാമജപം,കലവറ നിറക്കൽ, ദീപാരാധന, ഭഗവതിസേവ, പ്രതിഷ്ഠാദിനകർമ്മം. ഫെബ്രവരി 9 ന് (ഞായർ) കാവുണർത്തൽ, കൊടിയേറ്റം (8 മണിക്കും 9 മണിക്കും ഇടയിൽ) ഇളനീർവരവ്, ക്ഷേത്ര ചടങ്ങുകൾ, ഗുരുദേവൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം.
10 ന് (തിങ്കളാഴ്ച) ഉഷപൂജ, പുത്തരികലശം, തണ്ടാൻ എഴുന്നള്ളത്ത്, ദീപാരാധന, ഗുരുദേവൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം , കുട്ടിച്ചാത്തൻ വെള്ളാട്ടം, പൂക്കലശം വരവ്, നാഗഭഗവതി വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, വസൂരിമാല വെള്ളാട്ടം, ഭദ്രകാളി വെള്ളാട്ടം.
11ന് (ചൊവ്വ) കാലത്ത് 4 മണി ഗുളികൻ തിറ, ഉഷപൂജ 9 മണി മുതൽ കുട്ടിച്ചാത്തൻ തിറ, ഗുരുദേവൻ തിറ, നാഗഭഗവതി തിറ, വസൂരിമാല തിറ, ഭഗവതി തിറ, ഭദ്രകാളി തിറ, 12 മണി മുതൽ അന്നദാനം, വൈകീട്ട് 5 മണി ഗുരുതി തർപ്പണം, മംഗളപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകളോടെ നടത്തപ്പെടുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.കെ ബാലകൃഷ്ണൻ, ജനറൽ കൺവീനർ എ. സുരേന്ദ്രൻ, ഖജാൻജി ഷിജു വാളാഞ്ഞി, ശ്രീജിത്ത് കുളങ്ങരത്ത്, സുജിൻ ലാൽ വാളാഞ്ഞി തുടങ്ങിയവർ അറിയിച്ചു. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.