നേരെ അക്രമം. എസ്ഐ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. പ്രതി അറസ്റ്റിൽ. എടച്ചേരി ഇരിങ്ങണ്ണൂർ സ്വദേശി ചിറക്കം പുനത്തിൽ മുഹമ്മദലി ( 32 ) ആണ് അറസ്റ്റിലായത്.
നാദാപുരം അഡീഷണൽ എസ്ഐ എം.നൗഷാദ്, റൂറൽ എസ്പിയുടെ സ്ക്വാഡ് അംഗം വി.വി.ഷാജി എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
പാലക്കാട് ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചുങ്കപ്പിലാവിലെ തട്ട് കടയിൽ തൊഴിലാളിയായ പ്രതി കട ഉടമയുടെ മുപ്പതിനായിരം രൂപയും മോട്ടോർ ബൈക്കും മോഷ്ടിച്ച കടന്നു കളയുകയായിരുന്നു. ഞായറാഴ്ചയാണ് പ്രതി മോഷണം നടത്തിയത്. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരിങ്ങണ്ണൂരിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ വീട്ടിലെത്തിയെങ്കിലും പ്രതി പോലിസുകാർക്ക് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നു.
വീടിൻ്റെ ജനൽ ചില്ലുകൾ തകർത്ത പ്രതി ഇവ ഉപയോഗിച്ച് പോലിസുകാരെ അക്രമിച്ചു. വീടിൻ്റെ വാതിൽ തകർത്ത് അകത്ത് കയറിയ പോലീസ് സംഘം പ്രതിയെ ബലമായി പിടികൂടി. ഇതിനിടയിലാണ് പൊട്ടിയ ജനൽ ഗ്ലാസുകൾ ഉപയോഗിച്ച് പോലീസുകാരെ അക്രമിച്ചത്. എസ്ഐക്ക് കൈക്കും പോലീസുകാരന് കാലിനും കുത്തേറ്റു. ഇരുവരും നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി. 2023 ഫെബ്രുവരിയിൽ എടച്ചേരിയിലെ ക്ഷേത്രോൽസവത്തിനിടെ ചൂതാട്ടം പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ് മുഹമ്മദലി.